2022 ഡിസംബർ 18, ഞായറാഴ്‌ച

മൗനം

മൗനം


ക്രോധം ജ്വലിക്കുന്ന വാചാലതയില്‍

മൗനം നിശബ്ദമായി പ്രതീക്ഷിക്കുന്ന മനസ്സുണ്ട്...


വിതുമ്പുന്ന കണ്ണുകള്‍ പറയാതിരുന്ന

ഒരായിരം വാക്കുകള്‍ സൂക്ഷിക്കുന്ന മൗനത്തിന്റെ കുഞ്ഞു ചെപ്പുണ്ട്...


വാചാലതയുടെ ഓളങ്ങള്‍ അവസാനിക്കുന്നത്

മൗനത്തിന്റെ തീരത്തെന്ന തിരിച്ചറിവാകണം,

അതെനിക്കു ഇത്രയേറെ പ്രിയങ്കരമാക്കിയത്...


ശേഷികുന്നത് ഒരു ചോദ്യം മാത്രം

മൗനം, മനസ്സിന്റെ

മറയോ , കണ്ണാടിയോ...?


- അഖിലേഷ് മോഹന്‍

2022 ജനുവരി 28, വെള്ളിയാഴ്‌ച

Know Yourself

 Know Yourself

"Did you hear about the newly come saint near the temple... ?"


Aravind gave a ' NO ' to sreejith's question with a 'not really interested' expression.


"Heard that the crowd visiting him is increasing day by day.. visitors from distant districts too !"


Sreejith's information was countered by aravind in a dominating tone...


" We got a lot of idiots around here... running behind such fraudulant personalities even in these sophisticated times "


" That's true... but its our responsibility to expose before the public that the guy is a fake ! "


Aravind agreed to sreejith and both set to visit the saint.


Seated under the pipal tree near the temple, was a middlle aged person in white dhothi(indain traditional men's garment) and a white shawl covering his chest. His long hair and beard added to the usual 'saint like appearance'


The saint was surrounded by an enormous crowd. Each of them approached the saint maintaining a queue.


Some were offering gifts, some approached for solutions to their problem and like wise.


Aravind and sreejith determined to meet the saint, followed the queue maintained.


After a long wait in the queue... it was finally aravind's turn.


"I am aravind, cheif of the atheist society in here "


Saint replied with a smiling face "I am glad that you have come all the way down here to meet me. Son, please stand beside me for a couple of minutes, if you don't mind "


Aravind and sreejith stood beside the saint, waiting.. and the saint started listening to the next one in the queue.


Time was passing by and aravind and his friend stood waiting.


A person approached the saint for a solution to his problem


"Sir, i am an accountant in a private company in town, now another person has come to replace me. Company seems to choose the best one out of us based on an interview.My family will be on roads, if i loose this job. Please help me "


Saint smilingly asked the person to wait with the people beside him. Aravind and the other two were wondering why the saint was making them wait.


It was hours since all the three has been waiting beside the saint. And the saint was still listening to the people in the queue one by one, without any concern for those waiting.


Aravind whispered to sreejith "This is embarrasing, i want to shout at him, but its the crowd gathered that defends me"


Soon the saint turned to the person who was waiting with aravind and his friend..


"Yes son, so you are afraid of loosing your job ! Tell me why you waited so long here..."


"Because you asked me to..." the person replied in a polite manner.


"No, you would'nt wait for me... it was your trust which assured you that i would give the best solution to your problem, that made you wait "


the person realized that the saint was right "Yes sir, you are right... "


"Come in front of me son... "


and the saint continued "There is no shortcut to success, it all lies within you. Like the trust you had in me while waiting here... Trust in yourself and you shall succeed !"


The person left the place with a smiling face... for he had started showing the signs of believing in himself.


Aravind said to himself "This saint is an intellectual person... not like the others"


Next, the saint turned to aravind and apologized for making them wait for so long.


Aravind started telling him straightaway what he came for


"I don't believe in God, i mean we, we feel pitty for the people around us who believe in something that doesn't exist and rely on it for their good fortune and solutions to problems. We are totally against that perception. We go by things based upon sound reasoning, rationality and evidence"


After listening to him with a calm attitude,the saint throwed a question at him with the same old smile.


"Son, do you remember your childhood?"


Aravind felt embarrased, for the saint replied to him as though he didn't even listen to what aravind said


Confused, aravind replied "Yes ofcourse... why?"


"And do you remeber your mother breast feeding you?"


"What..??? what sort of question is that? " aravind was confused and unknowingly raised his voice.


"Answer me son..." the saint was still polite and smiling


"Hmm... no i don't remember that"


"I see.... ok tell me your father's name" the saint continued


"I am not here to give you my family details... lets come to the point" aravind was firm with his voice this time.


"Please bear with me son, i won't take much of your time... answer me" the saint kept his question chain alive


"Mr. devadas..he is my father. why?" aravind was curious about the questions


"How do you know that he is your father?" questions over questions were thrown by the saint


"You are crossing your limits Mr. !!! Mind you !"


With no change in the expressions or smile saint grabbed aravind's palm and made him sit


"Son, you don't remember the times when your mother breastfed you. But that doesn't deny the fact that she really breastfed you when you were small.


You existed even before your remembrance came into play. Would you deny the fact? Nothing can reason you for that, no evidence shall be provided.


You believe that Mr.devadas is your real father. Ofcourse today, we have DNA tests to prove the same.Thanks to science. But did you opt for a DNA test to make yourself believe that the person claiming to be your father is the real one? No.... you trust that he is your real father without any evidence or any sound reasoning.


And what is that you mentioned as GOD? why do you take the burden of proving/disproving the existence of something that people claim to be 'their God' ?


When you can believe the existence of yourself where even your remembrance cannot reach, When you can believe in the creator of you even without witnessing the creation... Why do you insist to believe things based upon sound reasoning, rationality and evidence ONLY ?


You are trying to convince your consciousness with reasoning and evidences alone.


According to the great soul swami vivekananda : "Consciousness is only the surface of the mental ocean, and within its depths are stored up all our experiences. Try and struggle, they would come up and you would be conscious even of your past life."


Son, reasoning and evidence can only satisfy our eyes,ears,and intellect. There are innumerous things that are still unknown to us.


Satisfy your intellect and consciousness.... but in the course do not forget to Know Yourself ! "


With a radiant smile the saint turned to the next person in the queue... aravind and sreejith sat there gazing at the shining face of the saint... for they were experiencing some thing that happened to them never before.

Transformed

 Transformed

My family is a nuclear one... consisting of my father- officer in irrigation department :a perfect gentleman,my mother- housewife: a typical family person, my younger sister-pursuing BTech: the most naughtiest person i know, and finally myself-running my own buisness of automobile accessories: a very reserved personality.


We are a middle class family and well settled in the heart of the city. The central point of attraction of my narration is my sister. Without her presence, my home turns to a mere house. Always running around, doing naughty stuffs and teasing me... was her main hobby.Where as i was totally opposite to her character. I like to spend time alone... hate public gatherings... naturally because i was a real reserved character. Though i hate time spent with my sister teasing each other,quarelling on silly matters and times filled with ego's... those were the little moments in my life when i had fun without even my knowledge...


She got out of college... and got placed in an MNC. She would come home on weekends and return on sunday nights.Every time she comes home, she hugs me with affection and talks about a lot of stuffs at her office... i just smile, for i didn't know the art of expressing love. During the evening walks... she hold on to my biceps with both her hands and walk close holding me tight,with never lasting lectures. I feel embarrassed as she holds me... and cared more about the public than her affection. It was the natural reaction from a person like me who is reserved to the core.


It was a sunday, and she was leaving to her workplace.I had to drop her at the railway station.As usual it was late when we left from home.Somehow i managed to reach the railway station on time and was relieved to watch the train still not left.


I hurried her to board the train... and even forgot to bid goodbye to her. I could watch her runnning towards her compartment. By the time i could warn her to watch for the train moving... it had started moving at a good pace. She reached out for the door and all i could see was she slipping and falling between the platform and the railway track.She fell in between the train wheels and disappeared in seconds.... i... i.. was speechless...mourning like a stray dog... sitting on my bike... all helpless. It felt like someone ripped open my chest and stabbed right through my heart twice or thrice. I forgot the whole world around me... i couldn't sense anything... i was crying out of the greatest pain i have ever had...


I could have hugged you tight and told you how much i loved you... how much i cared for you... the dreams i had for you... i could have expressed my entire love in a single hug... if at all.... you could return one more time ! I was helpless to snatch you back from the wheels of death... i was powerless to go back to the time and hold you back from the hands of death that awaited.


Its now 2 months since she has passed away. My home has literally become a graveyard. I have started thinking about life. Something very important struck me. I was reminded of a phrase i had read somewhere.


"Treat the people in your life right, as you won't meet them in your next life...... "


It was not only about my sister, it was about each individual in my life.... it might be my neighbour,friend,relative,school mate,college mate,colleague,internet friend anyone who has touched my life. I was deciding to apologize to whomever i have hurt, to smile and interact with whomever hurt me, to contact those who were not in touch because of silly ego's.


It doesn't take you much to tell a sorry and smile... but it does cost you a lifetime to live with a regret. Realize the importance of every individual in your life... for you'l never meet them once they are gone. Open your heart to every single person in your life than letting time stab you at the very same place.


I am sure, my sister would be smiling at me from somwhere in the blood stains on the railway track.... for i am a tansformed person now.


And i am pretty sure, someday or the other... i could meet your soul to tell you that "I have loved you like none other........ "

കടിഞാണിട്ട പുഞ്ചിരികള്‍

 കടിഞാണിട്ട പുഞ്ചിരികള്‍

കുതിര്‍ന്നുണങ്ങിയ കണ്ണുനീരും

ഹൃദയത്തിലെ മരവിച്ച ഒരു വേദനയും...

ഒരു ദുഃഖം ഉരുകി തീര്‍ന്നതാണോ

അതോ സ്വയം മറക്കാന്‍ ശ്രമിക്കുന്നതോ ?


കടിഞാണിട്ട പുഞ്ചിരികള്‍, ചിത്രശലഭങ്ങളെ പോലെ

പറന്നടുക്കുന്നു എന്നൊരു തോന്നല്‍

കടന്നുപോയ മാനസികാവസ്ഥകളെ,

ആരോടും ബോധ്യപെടുത്താനില്ല


ബോധ്യപെടുത്തലുകളില്‍ അര്‍ത്ഥമില്ലെന്നു

മനസിലാക്കിത്തന്നവര്‍ക്ക് നന്ദി

ഇനി ഒരിക്കല്‍ കൂടെ ചിരിക്കട്ടെ ഞാന്‍,

ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ...


- അഖിലേഷ് മോഹന്‍

B For BTech

 B For BTech

ജനിച്ചു നാളിതു വരെ ബ്രാഹ്മ മുഹൂര്‍ത്തം എന്ന കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കണ്ടു! അനുഭവിച്ചറിഞ്ഞ SSLC പരീക്ഷാ നാളുകളില്‍ അത് കണ്ടിരുന്നെങ്കില്‍ … നിര്‍മ്മല ടീച്ചറിന്റെ ആനുവല്‍ ഡേ പ്രസംഗം പോലെ ' I would have come out in flying coleeeerrrzzzhhhhhssssssss'.


നിത്യകര്‍മങ്ങള്‍ എല്ലാം കഴിഞ്ഞു… കണ്ണാടിക്കു മുന്‍പില്‍ അറ്റന്‍ഷനില്‍ നില്‍കുന്ന എന്റടുത്തു അമ്മച്ചിയുടെ ഫോര്‍മാലിറ്റി കലര്‍ന്ന ചോദ്യം 'വെള്ളത്തിന് നല്ല തണ്പുണ്ടാല്യോ…'. തുളഞ്ഞു കയറുന്ന തണുപ്പിന്റെ കാഠിന്യം കാരണം വാ തുറക്കാന്‍ കഴിഞ്ഞില്ല… പല്ലുകള്‍ കടിച്ചമര്‍ത്തി, തലയിട്ടു വിറപിച്ചു ഞാനൊന്നു മൂളി. 5:30ക്കുള്ള ലോങ്ങ് റൂട്ട് ബസ് പിടിക്കാന്‍ ഉള്ള എന്റെ വ്യഗ്രത കണ്ട അപ്പന്‍ , പാതി ഉറക്കത്തില്‍ കട്ടിലില്‍ കിടന്നു കൊണ്ട് ഇടയ്ക് തലപൊക്കി നോക്കുന്നുണ്ടാരുനു. നോട്ടത്തിന്റെ അര്‍ഥം പിടികിട്ടിയതും, പിന്നെ അവിടെ നിന്നില്ല.


ഹീറോയിനെ ഗുണ്ടകളുടെ റേപില്‍ നിന്ന് രക്ഷിക്കാന്‍ പോകുന്ന ഹീറോയുടെ വാശിയോടെ ഞാന്‍ ബൈക്കുമായി പറന്നു.ലക്ഷ്യം ബസ് സ്റ്റാന്റ് .വിജനമായ റോഡിലൂടെ ചീറി പായുംബഴും ബസ് സ്ടാണ്ടിനു ദൂരം കൂടുന്നു… സമയും കുറയുന്നു… 'കര്‍ത്താവേ അന്റ്റാര്‍ട്ടിക്കയില്‍ പോലും ഇത്ര തണുപുണ്ടാകില്ല…'.അറിയില്ലെങ്കിലും, ബൈക്കില്‍ ഒരു വീലി ചെയ്യാന്‍ മനസു തുടിക്കുന്നു… റോട്ടിലെങ്ങും ആരുമില്ല… ഇത് തന്നെ സമയം…വേണോ? പെയിന്റ് പോകുമോ?... ഹും…ഏയ് എനിക്ക് ടാലെന്റ്‌റ് ഉണ്ടല്ലോ! സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണരും പോലെ പെട്ടന്നാണ് അന്ജരയുടെ ബസ് മനസ്സില്‍ വീലി ചെയ്തത് !!


ബസ് സ്ടാണ്ടിലെ ജോസഫ് ചേട്ടന്റെ കടയുടെ പുറകില്‍ ബൈക്ക് സ്‌കിഡ് ചെയ്തു നിര്‍ത്തി.സമയം 5:27.ഡ്രൈവറും,ക്ലീനറും,യാത്രക്കാരും…. ആരുമില്ല! 'ശുഭം' ബസ്സിന്റെ പേര് ദേഷ്യവും ചമ്മലും കൂടി കലര്‍ന്ന വികാരത്തിന് ആക്കം കൂട്ടി.ഉറക്ക ക്ഷീണം എന്നെ ബസ്സിലെ ഒരു സീറ്റില്‍ എത്തിച്ചു.


മുന്‍പിലത്തെ സീറ്റിന്റെ കമ്പിയില്‍ നിന്ന് തല അല്പം ഉയര്‍ത്തി പാതി അടഞ്ഞ കണ്ണുകള്‍ തുറന്നു ഞാന്‍ നോക്കി… മുന്‍വശത്ത് കൂടെ ഒരു അസ്പരസു കേറി വരുന്നു.. 'ടിംഗ് … ടിംഗ്'!!! ഞാന്‍ ഞെട്ടി എഴുനേറ്റു… അസ്പരസില്ല… ബസ്സിലെ കിളി സ്വപ്നത്തിന്റെ ബെല്‍ അടിച്ചതാ… ചുറ്റും ആളും ബഹളവും.നാട്ടില്‍ 'കുട്ടി കൂറ ' ഇപ്പഴും ഉപയോഗികുന്നവര്‍ ഉണ്ടെന്നു തെളിയിക്കും വിധം ആയിരുന്നു ബസ്സിലെ ആ ഗന്ധം.


ഞാന്‍ ഹെട്‌സെറ്റ് കാതില്‍ തിരുകി… അതെ, ഏതൊരു സോഫ്റ്റ്‌വെയര്‍ എന്ജിനിയറുടെയും മുഖ മുദ്ര! അടുത്തിരുന്ന പ്രായം ചെന്ന അപ്പൂപന്, എന്നെയോ .. ഹെട്‌സെറ്റോ.. ഒന്നും ദഹിച്ചില്ല. അങ്ങേരുടെ ചുളിവുള്ള നെറ്റിയും, തുറിച്ചുള്ള കണ്ണുകളും അത് ശരി വച്ചു. 'Don't stare at me ! അമേരിക്കയില്‍ അതൊരു കുറ്റം ആണ് ' മോഹന്‍ലാലിന്റെ ഡയലോഗ് ഓര്‍മ്മ വന്നു.പിണങ്ങിയ ദമ്പതികളെ പോലെ ഞാനും അപ്പൂപനും മുഖം തിരിച്ചിരുന്നു.


മൊബൈല്‍ ഫോണിന്റെ റിങ്ങ്‌ടോണ്‍ ആണ് ഇത്തവണ സ്വപ്നത്തിന്റെ ബെല്‍ അടിച്ചത് … 'അമ്മച്ചി'. ' നിനക്ക് വണ്ടി കിട്ടിയരുന്നോ?പിന്നെ നീ എന്നതാ വിളിക്കാഞ്ഞേ…' ചോദ്യങ്ങളുടെ ശരങ്ങള്‍ ഉതിര്‍ന്നു വീണു തുടങ്ങി. 'ഇവടെ എത്തിയത് എങ്ങനാന്നു എനിക്കെ അറിയൂ. അമ്മചിയൊന്നു വച്ചിട്ട് പോയെ'.ഫോണ്‍ കട്ട് ചെയ്തതും കുറ്റബോധം തോനിയതും ഒന്നിച്ചായിരുന്നു.എന്നെ വേറെ ആരു വിളിക്കാന ഈ നേരത്ത്. സ്‌നേഹത്തിന്റെ നിറകുടമാണ് അമ്മച്ചി. ആമ്മചീ… അമ്മചീ… ഉറക്കത്തിന്റെ മാലാഖമാര്‍ എന്നെ വീണ്ടും വലിച്ചിഴച്ചു കൊണ്ടുപോയി.


എന്റെ യാത്ര എങ്ങോട്ടാണെന്നു ഓര്‍മിപിക്കും വിധം കണ്ടക്ടര്‍ തട്ടി വിളിച്ചു. 'കിനാശ്ശേരി '.എത്ര പേരാണ് എന്നുള്ള കണ്ടക്ടറിന്റെ ചോദ്യത്തിന് അപ്പൂപനെ ഇടംകണ്ണിട്ടു നോക്കിയിട്ട് ഒരു വിരല്‍ ഉയര്‍ത്തി കാണിച്ചു.മ്യൂസിക് പ്ലെയറിലെ വോള്യം മാക്‌സിമം.ആ ഗാനം എന്റെ യാത്ര അവസാനിക്കുന്ന സ്ഥലത്തെ ഓര്‍മിപിച്ചു.


കലാലയം! അതെ, സ്വര്‍ഗം കാണാന്‍ മരണം അനിവാര്യമല്ലെന്നു എന്നെ പടിപിച്ച എന്റെ കലാലയം! സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ജീവിക്കുന്ന എന്റെ കൊച്ചു സ്വര്‍ഗം.പിരിഞ്ഞിട്ടും പിരിയാത്ത… സൗഹൃദങ്ങളെ… ഒന്ന് തൊട്ടറിയാന്‍, അതിനാണ് ഈ യാത്ര.


പുറം കാഴ്ചകളില്‍ എന്തോ ഒന്നില്‍ ശ്രദ്ധയുടക്കി… മഞ്ഞ ബാക്ക്‌ഗ്രൌണ്ടില്‍ ചുവപ്പ് ലിപിയുള്ള ആ ബോര്‍ഡ്… ' Cosmos BAR '! വര്‍ഷങ്ങള്‍ക്കു ശേഷം ആത്മ സുഹുര്‍ത്തിനെ കണ്ടത് പോലെ ഹൃദയം നിറഞ്ഞൊഴുകി… ബിയറിന്റെ രുചി ആദ്യമായി അറിയിച്ചു തന്ന 'സണ്ണി'യെ ഓര്‍ത്തു മുഖത്ത് 32 പല്ലുകളും വിരിഞ്ഞു.ബസ്സിലെ ആണുങ്ങളായി പിറന്നവര്‍ എല്ലാം അതേ ദിശയിലേക്കു തന്നെ ആണ് തല തിരിച്ചു വച്ചിരികുന്നത്, അപ്പൂപന്‍ പോലും! Exam failure,love failure, supplementary,arts day ഇതെല്ലാം ചെന്ന് അവസാനിക്കുന്ന ഒരേ ഒരു സ്ഥലം! 'Cosmos'.ദാസന്റെ സെന്റിമെന്റ്‌സ് ഇന്നും ആ ബാറില്‍ അലയടികുന്നുണ്ടാകും…


'കിനാശ്ശേരി…. കിനാശ്ശേരി'… കോളേജില്‍ വന്നിറങ്ങിയ ആദ്യ ദിവസത്തെ ഓര്‍മിപിക്കും വിധം ഒരു നെഞ്ജിടിപ്പായിരുന്നു… ബസ്സില്‍ നിന്നും ഇറങ്ങി കോളെജിലേക്ക് നടന്ന സമയം.സെമെസ്‌റ്റര്‍ എക്‌സാം എഴുതാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന അതേ ഹൃദയം ഇടിപ്പ്.എന്താണോ എന്തോ… ആരൊക്കെയോ എന്നെ കാത്തു കോളേജിന്റെ പടിക്കല്‍ നില്‍കുന്ന പോലെ ഒരു തോന്നല്‍ … കേട്ടു മറന്ന, പരിജയം ഉള്ള സ്വരങ്ങള്‍ ദൂരെ എവിടെയോ നിന്നു കമന്റ് അടിക്കുന്നുണ്ട്… ആര്‍ത്തു ചിരിക്കുന്നുണ്ട്… ഇല്ല എല്ലാം വെറും തോന്നലുകള്‍ ആണ്…


കോളേജിന്റെ കവാടത്തില്‍ സെക്യൂരിറ്റി മാമന്‍. ID കാര്‍ഡ് ഇല്ലാത്ത പിള്ളേരെ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ നടപാക്കാന്‍ അവകാശം ഉള്ള ഒരേ ഒരാള്‍ ! 'ഞാന്‍ ഇവടെ പഠിച്ചതാ… ഒരു സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ വന്നതാ…'. ഇവടെ പഠിച്ച കൂതറയാണെന്ന് കണ്ടപ്പഴേ മനസിലായി എന്ന ഭാവത്തില്‍ മാമന്‍ തലയാട്ടി. അങ്ങല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന ഭാവത്തില്‍ ഞാന്‍ മാമനെ വണങ്ങി മുന്നോട്ടു നടന്നു.


ശനിയാഴ്ചയാണ്… അധികം പിള്ളേര് കോളേജില്‍ കാണില്ലെന്ന് വ്യക്തം! പുസ്തകപുഴുക്കള്‍ , കമിതാക്കള്‍ ... ഈ ജനുസ്സില്‍ പെടുന്നവരേ ഇന്നേ ദിവസം കണ്ടു വരാറുള്ളു.മറ്റുള്ളവരെ ഭോധ്യപെടുത്താന്‍ വേണ്ടി മാത്രം ശനിയാഴ്ച ഇറങ്ങുന്ന പൊതുജനങ്ങള്‍ വേറെ. കമന്റടിയുടെ രാജാക്കന്മാര്‍ വാണിരുന്ന കോറിഡോറുകള്‍ ആണ് എന്നെ വരവേറ്റത്. ഒരു പെണ്‍കുട്ടിയുടെ ശരീര വടിവ് ഇത്ര കൃത്യമായി അളന്നു എടുക്കുന്ന വേറൊരു സ്ഥലം ഈ കോളേജില്‍ ഇല്ല.


എതിരെ നിന്നു വരുന്നു ഒരു സുന്ദരി.പുസ്തകപുഴു ജനുസ്സില്‍ പെട്ടത് ആണ്, കൂടെ ആണ്‍കുട്ടി ഇല്ല. മാസത്തില്‍ 20-25,000 സമ്പാദിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ എന്ജീനിയരുടെ എല്ലാ ഗമയോടും കൂടി ഞാന്‍ അവളെ നോക്കുന്നില്ല എന്ന മട്ടില്‍ നടന്നു.അവളും അതേ ജാടയോടെ നടന്നു നീങ്ങി.കോറിഡോറിന്റെ ഒരു തൂണില്‍ ചാരി നിന്നു, മുന്തിരി കിട്ടാത്ത കുറുക്കനെ പോലെ ഞാന്‍ ഇടം കണ്ണിട്ടു, അവള്‍ നടന്നു അകലുന്നത് നോക്കി നിന്നു. 'നിനക്ക് പെണ്‍പിള്ളേരുടെ സൈക്കോളജി അറിയില്ല അളിയാ…' ഇതേ കോറിഡോറില്‍ നിന്നു കൊണ്ട്, കാമരാജ് (കുക്കു ) എന്റടുത്ത് പണ്ട് ഇറക്കിയ ഡയലോഗ് ! 'അളിയാ കുക്കു, നീ പറഞ്ഞത് ശരിയാ… എനിക്കറിയില്ല' തൂണിനോട് സംസാരിക്കുന്ന എന്നെ നോക്കി അതു വഴി പോയ ഒന്ന് രണ്ടു പിള്ളേര് 'യെവന് വട്ടാണോ' എന്ന മട്ടില്‍ എന്തോ പറയുന്നു.


പണ്ട് ഇരുന്ന ക്ലാസ്‌റൂം തപ്പി ഒന്ന് രണ്ടു ഫ്‌ലോര്‍ കേറി ഇറങ്ങി. ആആഅഹ് … ക്ലാസ്‌റൂം നമ്പര്‍ '13'. അതേ റൂം … 13 അത്ര നല്ല നമ്പര്‍ അല്ല എന്നാണു വിശ്വാസം … പക്ഷെ ജീവിതത്തിലെ സുന്ദരമായ ഓര്‍മ്മകള്‍ സമ്മാനിച്ചത് ഈ നാല് ചുമരുകല്കിടയില്‍ കഴിഞ്ഞ സമയങ്ങള്‍ ആണ്. ക്ലാസ്സിനുള്ളില്‍ ഇണ പ്രാവുകള്‍ ഒന്നും ഇല്ല. നിശബ്ദം. ഓരോ ഇരിപ്പിടതിലും ഓര്‍മ്മകള്‍ അങ്ങനെ തട്ടി തട്ടി നടക്കുന്നു… ശ്യാമാ മിസ്സിന്റെ സാരി തലപ്പൊന്നു മാറിയാല്‍ , ആടി ഉലയുന്ന ഒരുപാട് ഹൃദയങ്ങള്‍ എന്നെ ആ ബാക്ക് ബെഞ്ചിലേക്ക് മാടി വിളിക്കുന്നുണ്ടായിരുന്നു. ഈ ക്ലാസ്സില്‍ ഇരുന്നു പഠിച്ച ഓര്‍മ്മകള്‍ വിരളം!…. ഉണ്ടെങ്കില്‍ അതു ക്ലാസ്സ് ടൈമില്‍ ഉറങ്ങി തീര്‍ത്തതും, ബിന്‌ഗോ,ബുക്ക് ക്രിക്കറ്റ് അങ്ങനെ പല കളികളും… യുണിഫോം ഇട്ട സ്വന്തം ക്ലാസ്സിലെ പെണ്‍കുട്ടികളെ കണ്ടു മടുത്ത്… കണ്ണെന്നും മറ്റുള്ള കോഴി കൂടുകളില്‍ ആയിരുന്നു…


ലൈബ്രറി! ക്ലാസ്സിന്റെ ഓര്‍മ്മകള്‍ പുതുക്കി നടന്നു ചെന്നെത്തിയത് അവടെയായിരുന്നു… പരിജയം ഇല്ലാത്ത മുഖങ്ങള്‍ ആണ് അതിനുള്ളില്‍ … പക്ഷെ ലൈബ്രറിയുടെ സ്വഭാവം പഴയത് തന്നെ… ബുക്കിന്റെ മറവില്‍ പ്രേമം, വായിനോക്കികള്‍ പത്രത്തിന്റെ മറവില്‍ ആസ്വാദനം കണ്ടെത്തുന്നു… പുസ്തകം അടിച്ചു മാറ്റുന്ന ടീംസ് ഉടായിപ്പ് വേലകളില്‍ ബിസി… ഇതൊന്നും അറിയാതെ… ഈ ലോകത്തിലേ അല്ല എന്ന വികാരത്തോടെ ആസനത്തിനു ചിതല് പിടിച്ച പുസ്തക പുഴുക്കളും ഹാജര്‍ .


മൂത്ര ശംഗ തീര്‍ക്കാന്‍ ടോയലെട്ടിലേക്ക് പറന്നു… കേറുന്നതിനു മുന്പ് അസഹ്യമായ ഗന്ധം മൂക്കിലൂടെ തുളഞ്ഞു തലച്ചോറ് വരെ എത്തി. ആ ചുവരുകള്‍ അലങ്കരിചിരിക്കുന്നത് അശ്ലീല ചിത്രങ്ങളും,തെറിയും… ആ ചുവരുകള്‍ പെയിന്റ് അടിച്ചവര്‍ നാണിച്ചു പോകും വിധമുള്ള കാഴ്ച. കൈ കഴുകാന്‍ കാത്തു നിന്നാല്‍ ടോയലെട്ടില്‍ തന്നെ തലകറങ്ങി വീഴും, അനസ്‌തേഷ്യ തോറ്റുപോകുന്ന ഗന്ധം!


പരിജയമുള്ള മുഖങ്ങള്‍ വിരളം… പിള്ളാരുടെ ചോര ഊറ്റികുടിക്കുന്ന ഒന്ന് രണ്ടു പ്രൊഫസര്‍ ഗണത്തില്‍ ഉള്ള ആളുകള്‍ ഇപ്പോഴും അവടെ ജീവിച്ചു വരുന്നു… 'നിന്റെ ഒക്കെ പൊക കണ്ടിട്ടേ അടങ്ങു ' എന്ന ദ്രിടനിശ്ചയം ആ കണ്ണുകളില്‍ തിളങ്ങുന്നുണ്ട് … കണ്ണിനു കുളിര്‍മയായി 3,4 ഫ്രഷ് ടീചെര്‍സ് പോകുന്നുണ്ട് . പിള്ളാരോട് യൂണിവേര്‍സിറ്റി കാണിക്കുന്ന ഏക നന്മ!


പുറത്തേക്കുള്ള വഴിയില്‍ നോട്ടീസ് ബോര്‍ഡില്‍ കണ്ണൊന്നു ഉടക്കി. സസ്‌പെന്‍ഷന്‍ കേടികള്‍ , ഫെയില്ട് കാന്റിഡേറ്റ്‌സ് .ഈ നോട്ടീസ് ബോര്‍ഡിന് പറയാന്‍ എന്നും ഇവരുടെ കഥകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പണ്ടു കാലത്തെ വീര യോദ്ധാക്കളുടെ കഥ വായിച്ചു പടികുംപോലെ ആണ് പിള്ളാര് അതിലെ പേരുകള്‍ ഉറ്റുനോക്കുന്നത് .


കോളേജിന്റെ കവാടത്തില്‍ തിരിച്ചെത്തിയപ്പോള്‍ .. സെക്യൂരിറ്റി മാമന്‍ : 'ഫ്രെണ്ട്‌സ് ഒന്നും വന്നില്ലേ? സമയം കിട്ടുമ്പോ വീണ്ടും ഈ വഴിക്കൊക്കെ വാ ' മാമനോട് സ്‌നേഹം നിറഞ്ഞ ഒരു ബൈ പറഞ്ഞു ആ പടികള്‍ ഇറങ്ങുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ദുഃഖം മനസിനെ വിഴുങ്ങി… സൗഹൃദം പങ്കു വച്ചവര്‍ ഇന്ന് കൂടെ ഇല്ല… 'രാവണ്‍' സിനിമയുടെ ക്ലൈമാക്‌സ് ഓര്‍മ്മകള്‍ ആണ് എന്നെ വളഞ്ഞത് . 'നാന്‍ വരുവേനെ…. വീണ്ടും വരുവേനെ….' ഓര്‍മ്മകള്‍ സ്വയം എന്നോട് മന്ത്രികുന്നത് പോലെ……


ഒരിക്കല്‍ കൂടെ ആ പഴയ കാലം ഒന്ന് ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ … പരീക്ഷാ സമയത്ത് മാത്രം ടെന്‍ഷന്‍ എന്ന വികാരം തോന്നിയ കാലം… സംസാരിക്കാന്‍ വിഷയങ്ങള്‍ ഇല്ലാതെയും നേരം വെളുക്കുവോളം ഹോസ്റ്റല്‍ റൂമുകളിലെ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങള്‍ … ചിരിയിലും,വഴക്കിലും ഒന്നിച്ചു നിന്ന കാലം… സുഹുര്‍ത്തിനോളം വരില്ല ഒന്നും എന്ന് അനുഭവിച്ചറിഞ്ഞ കാലം…


തിരികെ വരില്ല ഒന്നും… ഓര്‍മകള്‍ക്ക് ഒരായിരം നന്ദി… ആരൊക്കെ മാറിയാലും, എന്തൊക്കെ മാറിയാലും.. ഓര്‍മ്മകള്‍ എന്നും കൂട്ടിനുണ്ട്… ഓര്‍മകളെ ഇത്ര സുന്ദരമാക്കിയ ഓരോ സുഹൃത്തിനെയും ഈ പടികള്‍ ഇറങ്ങുമ്പോള്‍ ഞാന്‍ ഇവടെ ഓര്‍കുന്നു…


തിരിഞ്ഞു നിന്നു ആ കെട്ടിടത്തെ ഒന്ന് നോക്കി കുറച്ചു നേരം നിന്നു …. കലാലയം ! സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ജീവിക്കുന്ന എന്റെ കൊച്ചു സ്വര്‍ഗം . പിരിഞ്ഞിട്ടും പിരിയാത്ത … സൗഹൃദങ്ങളെ … ഒരിക്കല്‍കൂടെ തൊട്ടറിയാന്‍ …… അതിനായിരുന്നു ഈ യാത്ര ……


- അഖിലേഷ് മോഹന്‍

മാഷിന്റെ മാത്രം 'പ്രണയം'

 മാഷിന്റെ മാത്രം 'പ്രണയം'

അബ്ദുക്കാന്റെ കട തിണ്ണയിലെ തൂണും, അതു ചാരി ഇരുന്ന ബാലകൃഷ്ണന്‍ മാഷിനേം കണ്ടപ്പഴേ ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി…


ശ്രീലേഖ ടീച്ചറിനോട് മൊഴിയാതെ പോയ പ്രണയത്തെ… ചായയിലൂടെ വീണ്ടും ഒന്നയവറക്കുകയാണ് മാഷ്…


തെങ്ങോത്ത് എല്‍ പി സ്‌കൂളില്‍ , മാഷിന്റെ പ്രണയകാവ്യം വായിക്കാത്ത ഒരു കുഞ്ഞു പോലും ഇല്ല… ഹൃദയത്തില്‍ പൂട്ടിയിട്ട പ്രണയം നാടിന്റെ മ്യുസിയം ആയതും അങ്ങനെ ആണ്… ശ്രീലേഖ ടീച്ചറിന്റെ സ്ഥലം മാറ്റവും… അബ്ദുക്കാന്റെ കട തിണ്ണയിലെ ഈ സ്ഥിരം കാഴ്ചയും അതിന്റെ ബാക്കി പത്രങ്ങളാണ്…


ഗോപി ഓര്‍ത്തു നിന്നില്ല.. വഴിയില്‍ കിടന്ന ഒരു കരിക്കട്ട എടുത്തു ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുള്ള അബ്ദുക്കാന്റെ കടയുടെ ഭിത്തിയില്‍ വര തുടങ്ങി... മാഷിന്റെ പ്രണയത്തെ ആക്ഷേപ ഹാസ്യത്തില്‍ ആ ഭിത്തിയില്‍ അലങ്കരിച്ചു… അതിലേ കടന്നു പോകുന്ന… തെങ്ങോത്തുകാര്‍ക്ക് വാപ്പുറത്തു കൈ വച്ച് ചിരിക്കാന്‍ പുതിയൊരു കാരണം.. !


മികച്ച കാര്‍ടൂണിസ്റ്റുകള്‍ പോലും വരക്കാന്‍ സാധ്യത ഇല്ലാത്ത ഒരു കലാസ്രിഷ്ടിക്കു പക്ഷെ ഗോപിക്ക് ലഭിച്ചത്… ഹെഡ്മാസ്റ്ററിന്റെ മേശപുറത്തെ ചൂരലിന്റെ ചൂടും… മാതാ പിതാക്കളുടെ ശകാരവും….


അന്ന് പതിവുപോലെ ക്‌ളാസ്സിലെ വിരുതരെല്ലാം ഹാജര്‍ ! ബാലകൃഷ്ണന്‍ മാഷിന്റെ ക്‌ളാസ് ആവുമ്പോ പിള്ളേര്‍ക്ക് പഠിക്കാന്‍ ഉത്സാഹം കൂടും… മാഷിനെ കരിതേച്ചു കാട്ടാന്‍ പിള്ളേര്‍ക്ക് ഹരമാണ്… ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ പിള്ളേരെ പിടിച്ചു രണ്ടു പൊട്ടിച്ചേനെ… എന്നാലും മാഷതു ചെയ്യാറില്ല…


32 പിള്ളേരുള്ള ക്‌ളാസ്സില്‍ ഗുഡ് മോര്‍ണിങ്ങിന്റെ സ്വരങ്ങള്‍ക്ക് തീരെ ശക്തി പോര… മാഷിന്റെ വരവിനെ എഴുന്നേറ്റു നിന്ന് സ്വീകരികുന്നത് പോലും അന്‌ജോ പത്തോ പിള്ളേര് മാത്രം… പിള്ളേരെ നിറപുഞ്ചിരിയോടെ വിഷ് ചെയ്തു… കത്തിച്ചിട്ട ബീഡി കുറ്റികള്‍ പോലെയുള്ള ചോക്കുകളില്‍ ഒരെണ്ണം എടുത്തു ബ്‌ളാക്ക് ബോര്‍ഡിലേക്ക് കയ്യൂന്നി…


മലയാളത്തിലെ മഹാകവികള്‍ കൈകൂപ്പിപോകും തരത്തിലുള്ള കവിതാ രചന…. ബോര്‍ഡില്‍ .. മാഷിനെയും, ശ്രീലേഖ ടീച്ചറിനേയും ചേര്‍ത്ത് നല്ല ഒന്നാന്തരം മുഴുനീള കവിത!!!


വികാരാധീനനായ നടനെ പോലെ മാഷ് കണ്ണട ഊരി കസേരയില്‍ നിലയുറപ്പിച്ചു…. അതിനിടയ്ക് എപ്പഴോ… കവിതയുടെ ഉപജ്ഞാതാവിനെ പ്രശംസിക്കാന്‍ മാഷ് മറന്നില്ല… ജാള്യതയാണോ… വിഷമമാണോ എന്നറിയില്ല.. മാഷ് ചോക്ക് കൊണ്ട് മേശപ്പുറത്തു വരഞ്ഞു ചിന്താമഗ്‌നനായി…. പതിവുപോലെ… പിള്ളേര് ചിരിയിലും കളിയിലും അന്നത്തെ പിരിയഡ് കഴിച്ചു കൂട്ടി…


ജോണീടെ ഉറക്കെ ഉള്ള സംസാരം കേട്ടാണ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും ഓടിക്കൂടിയത്… ഗ്രൗണ്ടില്‍ ഒരു സിനിമാ ഷൂട്ടിംഗ് നടക്കുന്ന പ്രതീതി.. സ്‌കൂളില്‍ ഇത്രയും പിള്ളേരും മാഷമ്മാരും ഉണ്ടെന്നു അറിയില്ലായിരുന്നു…


കൂടി നിന്നവര്‍ , അവടെ നടക്കുന്നത് മറ്റുള്ളവരെ അറിയിക്കാന്‍ ഉള്ള ബദ്ധപ്പാടിലാണ്… ടൊയലട്ടിന്റെ അരികില്‍ നിന്ന് ജോണി രോഹിണീടെ കയ്യിലും മുഖത്തും പിടിച്ചു സംസാരിക്കുന്നതു കണ്ട ബാലകൃഷ്ണന്‍ മാഷ്… അവരെ സ്വകാര്യമായി ഒന്ന് ശകാരിച്ചു….


9 ലോറികളുള്ള സണ്ണിച്ചന്‍ മൊതലാളീടെ അഞ്ചില്‍ പഠിക്കുന്ന മകനെ.. സണ്ണിച്ചന്‍ പോലും ശകാരിച്ചിട്ടില്ല.. അതിന്റെ അരിശം ജോണി മാഷിനോട് കാണിച്ചു…


'മാഷ് വെല്യ വര്‍ത്താനൊന്നും പറയണ്ടാ… ശ്രീലേഖ ടീച്ചറു പോയത് ഇങ്ങള് കാരണല്ലേ… '


ഗുരു ദക്ഷിണയായി പെരുവിരല്‍ സമര്‍പ്പിച്ച ഏകലവ്യന്റെ നാട്ടില്‍ ഇങ്ങനെയും ഒരു ഗുരുദക്ഷിണ കിട്ടുമെന്ന് ഒരു ഗുരുവും കരുതിക്കാണില്ല… അവിവാഹിതനായ മാഷിനു സ്വന്തം മക്കളു തന്നെയാണ് സ്‌കൂളിലെ പിള്ളാര്… മക്കളു തന്നെ മുഖത്തടിച്ചാലോ? മാഷിന്റെ സ്ഥബ്ദമായ ആ നില്‍പ്പ് .. ചിലരെയെങ്കിലും വിഷമിപിച്ചു…


'എന്തോന്നാടാ നോക്കി നില്‍ക്കുന്നത് ? പോയീനെടാ എല്ലോം…' ഹെട്മാസ്റ്റെര്‍ കുട്ടികളെ ക്‌ളാസ്സിലേക്ക് തല്ലി ഓടിക്കുന്ന തിരക്കില്‍ … ജോണിയും കാമുകിയും.. ഓടി മറഞ്ഞു…


മാഷിനു ചുറ്റും നിന്ന ചുരുക്കം ചില കുട്ടികളോടായി മാഷു മൊഴിഞ്ഞു… 'ശരീരത്തോടുള്ള കാമം അല്ല കുഞ്ഞുങ്ങളേ പ്രണയം…. ' അഞ്ചില്‍ പഠിക്കുന്ന എനിക്ക് , പ്രണയം എന്നു വൃത്തിക്ക് പറയാന്‍ പോലും അറിയില്ല… എന്നാല്‍ പ്രണയം എന്നത് മാഷിനെ പോലെ 'ഡീസെന്റ് ' ആയ എന്തോ ആണെന്ന് അന്ന് മനസിലായി…. കണ്ണ് തുടച്ചു സ്റ്റാഫ് റൂമിലേക്ക് നടന്ന മാഷിനെ എന്തിനെന്നറിയാതെ ഞാന്‍ നോക്കി നിന്നു…


വെള്ള നിറത്തില്‍ തിളങ്ങുന്ന ബെന്‍സ് കാറില്‍ വന്നിറങ്ങിയത് വര്‍ഷങ്ങള്‍ക്കു മുന്പ് കൂടെ പഠിച്ച ജോണിയാണെന്ന് തിരിച്ചറിയാന്‍ ഇത്തിരി ബുദ്ധിമുട്ടി… ' ഡാ.. ജോണീ… ഓര്‍മ്മെണ്ടോടാ …? ' ഓടി ചെന്നു കുശലം ചോദിച്ച എന്നെ വെള്ള ജുബ്ബയും മുണ്ടും ധരിച്ച ബിസ്‌നസ്സുകാരന്‍ തുറിചൊരു നോട്ടം…


'ഞാനാടാ… അപ്പു… എല്‍ പി സ്‌കൂളിലെ… ' … അവന്‍ അറിയാമെന്ന ഭാവത്തില്‍ ചിരിച്ചത് തന്നെ വലിയ ഭാഗ്യം… കൂടി നിന്നവരുടെ മുന്‍പില്‍ തൊലി ഉരിഞ്ഞു പോയേനെ….


എല്‍ പി സ്‌കൂളിന്റെ ഓര്‍മ്മകള്‍ അയവറക്കുന്നതിനിടയില്‍ …. പണ്ടത്തെ മാഷിന്റെ ശകാരം ഓര്‍ക്കുന്നോ എന്ന ചോദ്യത്തിന് ജോണി…. ' മ്ബ്ബക്കതൊക്കെ ഓര്‍ക്കാന്‍ എവടെയാട സമയൊ… ഫുള്ള് ബിസ്‌നെസ്സിന്റെ ടെന്ഷന്‌ലാ… '


എവടെയാണ് ടച്ച് ചെയ്യുന്നത് എന്നു പോലും അറിയാതെ ടച്ച് സ്‌ക്രീനില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു കൈ ചലിപ്പിക്കുന്ന ബിസ്‌നെസ്സുകാരന്റെ വിലപ്പെട്ട സമയം കളയാന്‍ ഞാന്‍ നിന്നില്ല…


വര്‍ഷങ്ങള്‍ക്കു ശേഷം തെങ്ങോത്തു വന്നിറങ്ങിയത് കുട്ടിക്കാലത്തെ നനുത്ത ഓര്‍മ്മകള്‍ പുതുക്കാന്‍ തന്നെ… MBA,മള്‍ടിനാഷണല്‍ കമ്പനിയില്‍ ഉദ്യോഗം, കല്യാണം… ഇങ്ങനെയൊക്കെ ആണെങ്കിലും ജീവിതത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നു ഒരു ആശ്വാസത്തിനു… അതിനാണ് ഇങ്ങോട്ട് വന്നത്.


ഇന്നും ഒരു മാറ്റവും കൂടാതെ അങ്ങനെ നില്‍ക്കുന്നു അബ്ദുക്കാന്റെ ചായക്കട… നടന്നടുത്തപ്പോള്‍ … കണ്ടു മറന്ന ഒരു മുഖം… അവിടുത്തെ തൂണില്‍ ചാരി ഇരിപ്പുണ്ട്… 'മാഷ് !' വാര്‍ധക്ക്യം, നരകള്‍ കൊണ്ട് ആ തലമുടിയും,താടിയും അലങ്കരിചിരിക്കുന്നു… ആ മുഖത്തെ ഐശ്വര്യം ഒന്നു കൂടെ വര്‍ധിച്ചിരിക്കുന്നു… എന്നത്തേയും പോലെ കയ്യില്‍ ഒരു ചായയുടെ ഗ്‌ളാസുമായി മാഷ് ചിന്താമഗ്‌നനാണ് ….


'മാഷേ… ' സ്‌നേഹം നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ കൌതുകത്തിന്റെ തിരമാലകള്‍ …..


'മാഷിനെന്നെ മനസിലായോ…. അപ്പുആണേ .. വടക്കേലെ .. '… മരിച്ചു പോയ എന്റെ അച്ഛന്‍ തിരികെ വന്നെന്നെ ആശ്ലേഷിക്കുന്ന അനുഭൂദിയായിരുന്നു മാഷെന്നെ വാരി പുണര്‍ന്നപ്പോള്‍ …


'സന്തോഷായിട്ടൊ അപ്പുഏ… പഠിപ്പിച്ച മക്കളെ ആരെയും കാണാറില്ല … ഹാ.. എല്ലോരും വെല്ല്യ ആളോള്‍ ആയിട്ടിണ്ടാഉം … അത് മതി… അപ്പു സിറ്റീലാ ല്ലേ ജോലി…. അമ്മ പറഞ്ഞറ്യ !… വന്നൂല്ലോ… സന്തോഷായി… '


ഇന്നും അറിവിന്റെ നിറകുടം തന്നെ മാഷ്…. ഒരുപാടനുഭവങ്ങള്‍ പകര്‍ന്ന അറിവ് … ആ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു…


ഭാര്യയെയും മക്കളെയും തിരക്കിയപ്പോ നിഷ്‌കളങ്കത നിറഞ്ഞ ഒന്നു രണ്ടു ചിരിക്കു ശേഷം…


'നിങ്ങളൊക്കെ ന്റെ മക്കളല്ലേ… പിന്നെ ഇക്കാണുന്ന ഓര്‍മ്മകള്‍ ഒക്കെ ണ്ടല്ലോ ന്റെ കൂട്ടിനു… ' പണ്ടു ആ ഭിത്തിയില്‍ ഗോപി പകര്‍ന്നിട്ട ച്ചായകൂട്ടുകളെ ചൂണ്ടി മാഷ് പറഞ്ഞു…


മാഷ് ഇനിയും കല്യാണം കഴിച്ചില്ലെന്ന യാഥാര്‍ത്ഥ്യം എന്നെ ഞെട്ടിച്ചു….. ശ്രീലേഖ ടീച്ചറിനെ ഇത്രയധികം സ്‌നേഹിച്ചിരുന്നോ എന്റെ മാഷ്….?


കൌതുകവും ഞെട്ടലും അടക്കിപിടിക്കാന്‍ ആവാതെ… ഞാന്‍ ചോദിച്ചു… 'എന്തേ മാഷേ... ഇനിയും കല്യാണം കഴിക്കാഞ്ഞെ … ?'


ചോദ്യം കേട്ടില്ലെന്ന മട്ടില്‍ ചായപ്പൊടി ബാക്കി നിര്‍ത്തി…. ഗ്‌ളാസ്സ് ബെഞ്ചില്‍ ഉപേക്ഷിച്ചു മാഷ് നടന്നു തുടങ്ങി…


മാഷിനു വേദനിച്ചു എന്ന തിരിച്ചറിവില്‍ ക്ഷമ പറയാന്‍ മാഷിനടുത്തെക്ക് ഓടി ചെന്നു …


എന്തെങ്കിലും പറയുന്നതിന് മുന്‍പ് … എന്റെ തോളില്‍ വലതു കൈ വച്ച് നടന്നു കൊണ്ട് മാഷ് പറഞ്ഞു .. 'മാഷ് ഇവട്യൊക്കെ തന്നെ ഇണ്ടാഉം….. വരണം….. '


മാഷ് നടന്നകലുമ്പോള്‍ …. ഞാന്‍ എന്നോടായി തന്നെ ചോദിച്ചു… ആ വാക്കുകള്‍ ആരോടായിരുന്നു? എന്നോടോ….? ശ്രീലേഖ ടീച്ചറിനോടോ…. ? അതോ ഒരു പുണ്യം പോലെ ഹൃദയത്തിലേറ്റി നടക്കുന്ന പ്രണയത്തോടോ…..?


അമ്മയും വിടപറഞ്ഞിട്ട് നാളുകളായി… ബലിയിടാന്‍ ഇത്തവണയെങ്കിലും പോയേ മതിയാവു…. തെങ്ങോത്തേക്ക്…


തെങ്ങോത്തെ വടക്കേ വീട്ടില്‍ ബലി കാക്കകള്‍ പറന്നകന്നപ്പോള്‍ …. സാന്ത്വനത്തിന്റ്‌റെ മധുരത്തിനായി അബ്ദുക്കാന്റെ കടയിലേക്ക് നടന്നു….


കടത്തിണ്ണയിലെ ബെഞ്ചില്‍ … കുടിച്ചു ബാക്കിയാക്കിയ കാല്‍ ഗ്‌ളാസ് ചായയുണ്ട്…. തൂണില്‍ ചാരി ഇരിക്കാറുള്ള ആ രൂപം ഇന്നവടെ ഇല്ല…


കടയുടെ ബിത്തിയിലെ ച്ചായകൂട്ടുകളിലെ ഓര്‍മകളെ ബാക്കിയാക്കി മാഷും വിടപറഞ്ഞിരിക്കുന്നു….


ഗോപി വരച്ചിട്ട ചിത്രങ്ങളെ നോക്കി മനസ് വേദനിച്ചു…


'ശരീരത്തോടുള്ള കാമം അല്ല കുഞ്ഞുങ്ങളേ പ്രണയം …. ' മാഷിന്റെ വാക്കുകള്‍ എന്റെ ഹൃദയത്തെ തുളച്ചു കടന്നു…


നിഷ്‌കളങ്കമായ പ്രണയത്തെ ഹൃദയത്തിലേറ്റി നടന്ന എന്റെ മാഷ് … സ്‌നേഹിക്കുന്നവരെ മറവിയുടെ മയാജാലങ്ങള്‍ക്കു പോലും വിട്ടു കൊടുക്കാത്ത എന്റെ മാഷ് … പ്രണയം ജീവിതം കൊണ്ട് വരച്ചു ഭംഗിയാക്കിയ എന്റെ മാഷ് …


'മാഷ് ഇവട്യൊക്കെ തന്നെ ഇണ്ടാഉം….. വരണം….. ' തെങ്ങോത്തെ അങ്ങാടിയില്‍ എവടെയൊക്കെയോ ആ ശബ്ദം മുഴങ്ങുന്നു….


അച്ഛന്റെ ചിതയെരിയുമ്പോ… എല്ലാം മറന്നു അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞ വേദന… അതെന്നെ വീണ്ടും അലട്ടി…. ഭിത്തിയില്‍ ചേര്‍ന്ന് നിന്നു മാഷിന്റെ ഓര്‍മകളില്‍ .. ഒഴുകുന്ന കണ്ണീരു നിയന്ത്രിക്കാന്‍ എനിക്കായില്ല….


ശ്രീലേഖ ടീച്ചറും… ലോകവും… അറിയാതെ പോയ മാഷിന്റെ നിഷ്‌കളങ്ക പ്രണയത്തിനു സ്മാരകമായി…. അബ്ദുക്കാന്റെ ഈ കട തിണ്ണ ഇന്നും ഒരു ബാക്കി പത്രം…..


- അഖിലേഷ് മോഹന്‍

ഇനിയും ജനിച്ചില്ല ഞാന്‍

 ഇനിയും ജനിച്ചില്ല ഞാന്‍ ...

ആരും കൊതിക്കുന കഥാപാത്രങ്ങള്ക്ക് ജീവന്‍ നല്കും നിന്റെ തൂലികയെ അത്ഭുതത്തോടെ നോക്കി നില്കുന്നു ഞാന്‍...


മരിച്ചിട്ടും മരിക്കാത്ത കഥാപാത്രങ്ങള്‍ പോലും എന്നെ അതിശയിപ്പിക്കുന്നു...


ജീവന്‍ തുളുമ്പും നിമിഷങ്ങളെ അന്വര്ത്ഥമാക്കും നിന്റെ കഥാപാത്രങ്ങളോടു എനിക്കെന്തേ ഈ അസൂയ്യ...


ലോകമറിയാതെ ഈ ഇരുട്ടില്‍ ഇരിക്കവേ...

പരിഭവങ്ങളില്ലാതെ പ്രതീക്ഷയോടെ കാത്തിരിപ്പൂ ഞാന്‍...

നിന്റെ തൂലികയില്‍ വന്നൊന്നു ജനിക്കാന്‍...


- അഖിലേഷ് മോഹന്‍

മരണത്തിന്റെ മണം

 മരണത്തിന്റെ മണം

സുപരിചിതമീ തീരങ്ങള്‍

എന്റെ സന്ധ്യകള്ക്കുു നിറമേകിയവ....

കടലിനെ അറിയുവാനോ..

തിരമാലകള്ക്കു കൂട്ടിരിക്കുവാനോ...

വന്നതത്രയും എന്തിനെന്നറിഞീല ഞാന്‍


തലോടും കാറ്റിലെ...

സാന്ത്വനത്തിന്‍ മാധുര്യം.....

വേദനയകറ്റും പ്രിയ തോഴനാക്കി നിന്നെ


നിന്നിലിന്നൊഴുകി നടക്കവേ...

തിരിച്ചറിയുന്നു ഞാന്‍...

തീരങ്ങളില്‍ എന്നെ തലോടിയ കാറ്റിലെന്നും....

മരണത്തിന്റെ മണമായിരുന്നു !


- അഖിലേഷ് മോഹന്‍

മണലിന്റെ ദാഹം

 മണലിന്റെ ദാഹം

തണുത്തുറയുന്ന വിമാനത്താവളങ്ങള്‍ക്കു,

ഗ്രാമത്തിന്‍ സുഗന്ധത്തെ വെല്ലാന്‍ കെല്‍പെന്ന മിഥ്യാ ധാരണകള്‍..,....


സ്വപ്നങ്ങളിലെ കൂറ്റന്‍ അമ്പരച്ചുബികളിലെ

ശ്വാസം മുട്ടിക്കുന്ന മുറികള്‍ പണ്ടെനിക്കും അന്യം,....


തുന്നിച്ചേര്‍ക്കുന്നൊരാഗ്രഹങ്ങളുടെ കൊട്ടാരത്തില്‍

ബാക്കിയാവുന്നത് വിയര്‍പ്പും , നിശ്വാസങ്ങളും,.....


പ്രാണന്‍ പൊള്ളുന്ന വേനലിലും

ആത്മാവിലെ കുളിര് , നിന്റെ ഓര്‍മകളുടെ ചിത്രം മാത്രം,....


ആഡംബരങ്ങളുടെ നാലു ചുവരുകള്‍ക്കിടയില്‍

അവസാനിക്കുന്നെന്റെ ഓണവും , ഈദും , ക്രിസ്ത്മസ്സും,.....


സ്വപ്നങ്ങള്‍ക്കു ചിറകു മുളക്കവേ

ആയുസ്സിന്റെ കണക്കുപുസ്തകം അവസാനിക്കുമോ,....


നെടുവീര്‍പ്പുകളിലെ പ്രവാസമേ

എന്ന് തീരുമീ മണലിന്റെ ദാഹം,....?


- അഖിലേഷ് മോഹന്‍

കാത്തിരിപ്പ്

 കാത്തിരിപ്പ്

മരുഭൂമിയില്‍ വെള്ളം കണ്ട സന്തോഷത്തോടെ പറന്നടുത്ത മഴപാറ്റയെ നോക്കി സന്ധ്യാദീപം


'കണ്ണ് തുറന്നത് മുതല്‍ക്കു പ്രാര്‍ഥനയില്‍ ആയിരുന്നു... നിന്നെ കാണാന്‍ ഇടവരല്ലെ എന്ന്. നമുക്കൊന്നിച്ച് ഒരു സ്വപ്നമില്ല. പിന്നെന്തിനു നീ എന്നെത്തേടി വരുന്നു... '


'കാണില്ലെന്നറിഞ്ഞിട്ടും... കാത്തിരിക്കുന്നതില്‍ ഒരു സുഖമുണ്ട് '


ആ വാക്കുകള്‍ അവസാനത്തെതാക്കി തന്നെ പുണര്‍ന്നു എരിഞ്ഞടങ്ങിയ മഴപാറ്റയുടെ ഓര്‍മയിലായിരിക്കണം, ഇനിയാര്‍ക്കു വേണ്ടി വെളിച്ചം വിതറാന്‍ എന്ന ചോദ്യത്തില്‍ ദീപം ഒരു പുകച്ചുരുള്‍ ബാക്കിയാക്കി കെട്ടടങ്ങിയത്....


ഈ കുഞ്ഞു സ്‌നേഹത്തിന്റെ കഥ പറയാന്‍ താജ്മഹലുകള്‍ ഇവര്‍ ബാക്കിയാക്കാറില്ല ...


- അഖിലേഷ് മോഹന്‍

ഇന്നലെകള്‍

 ഇന്നലെകള്‍

ഇന്നലെകളുടെ ഓര്‍മ്മയില്‍

ഇന്നത്തെ വര്‍ണ്ണങ്ങളെ, ഞാന്‍ കണ്ടില്ലെന്നു നടിച്ചു

അപ്പോഴും, നല്ലൊരു നാളെ

ഞാന്‍ സ്വപ്നം കണ്ടിരുന്നു എന്നത് സത്യം.


'ഇന്നലെകളുടെ' എണ്ണം കൂടുമ്പോള്‍

സ്വയം നഷ്ടപെടുത്തിയ വര്‍ണ്ണങ്ങളുടെ മൂല്യം

ഞാന്‍ തിരിച്ചറിയുന്നു...


മനസ്സിന്റെ സങ്കീര്‍ണതകള്‍ മാറ്റിവച്ചു,

ഞാന്‍ എന്നോടായി മന്ത്രിക്കുന്നു

അരുതേ....

ഓര്‍മ്മകളില്‍ ജീവിക്കരുതേ....


- അഖിലേഷ് മോഹന്‍

തിരിച്ചറിവ്

 തിരിച്ചറിവ്

യാത്ര നാട്ടിലേക്കായിരുന്നു.... ബാല്യത്തിന്റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന എന്റെ കൊച്ചു ഗ്രാമം. ബൈക്കില്‍ ഒറ്റയ്ക്കുള്ള യാത്ര ഒന്ന് വേറിട്ടതാണ്.


നാട്ടില്‍ എത്തിയതും കുഞ്ഞനിയനാണ് ഓടി വന്നു കെട്ടിപ്പിടിച്ചത്.... അവനുണ്ടായിരുന്ന കളിപാട്ടങ്ങളെക്കാള്‍ മൂല്യം എനിക്ക് കിട്ടി.. അവടെന്നിന്നു ഇറങ്ങും വരെ അവന്റെ കളിപാട്ടങ്ങള്‍ അനാഥരെ പോലെ കിടന്നു...


എന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അപ്പുപനും അമ്മുമയും ഉമ്മറത്ത് കണ്ണും നട്ടിരിപുണ്ട്... തിക്തമായ ജീവിതാനുഭവങ്ങള്‍ നല്‍കിയ ദുഖങ്ങളും പ്രതിസന്ധികളും എന്നോട് പങ്കുവച്ചു... അവരുടെ കണ്ണുകളില്‍ ആശ്വാസം പകരാന്‍ ആരോ അടുത്തുണ്ട് എന്ന തോന്നലിന്റെ തിളക്കം ഞാന്‍ കണ്ടു... എന്തെന്നില്ലാത്ത അഭിമാനം തോന്നി...


5 വയസ്സിനു താഴെ ഉള്ളവരും , 60 വയസ്സ് ചെന്നവരുമായി സമയം ചിലവിടണം എന്നതിന്റെ പൊരുള്‍ ഞാന്‍ മനസിലാക്കി...


സൗഹൃദം ഭാവിച്ചു പല്ലിളിക്കുന്നവരേക്കാള്‍‍... ആത്മബന്ധം ഹൃദയത്തിലെ വേദന പങ്കു വെക്കുന്ന ഈ പ്രായം ചെന്നവര്‍ക്കുണ്ട് ...


കണ്ടാല്‍ ചതുര്‍ഥി എന്ന ഭാവത്തോടെ മുഖം തിരിക്കുന്നവരുടെ ഹൃദയത്തെക്കാള്‍ വലിപ്പം ചിരി തോരാതെ കൈ പിടിച്ചു നടന്ന കുഞ്ഞിനുണ്ട് ....


ഈ തിരിച്ചറിവുകള്‍ തന്ന നിമിഷങ്ങള്‍ക്ക് ... നിശബ്ദമായ് പുഞ്ചിരിക്കുന്ന ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.... !


- അഖിലേഷ് മോഹന്‍

സുഹൃത്ത്

 സുഹൃത്ത്

ഇടറുന്ന ജീവിത വീഥികളില്‍ .......

എന്നോ ഒരിക്കല്‍ കണ്ടു നിന്നെ ഞാന്‍

എപ്പഴെന്നറിയാതെ, കൈകള്‍ ചേര്‍ത്ത് പിടിച്ചു.....

ദൂരം കുറെ ഒന്നിച്ചു നടന്നു ഞാന്‍.


ദൂരം ഒരുപാട് പിന്നിട്ടില്ലെങ്കിലും,

നടന്നു നീങ്ങിയ ഇത്തിരി നേരം

ഒരു ആയുഷ്‌കാലത്തിന്റെ ഓര്‍മ്മകള്‍ എന്നില്‍ വിടര്‍ത്തുന്നു....


സ്വര്‍ഗ്ഗം മണ്ണില്‍ വന്നിറങ്ങുന്ന നിമിഷങ്ങള്‍

കൈ കോര്‍ത്ത് നടക്കുമ്പോഴും....

ഒരു ഭയം എന്നില്‍ എവിടെയോ ഉറങ്ങി കിടക്കുന്നു......


ഒരിക്കല്‍ നിന്റെ ഈ കൈകളും മാഞ്ഞുപോകും...

വേദനയോടെ നില്‍ക്കുന്ന ആ നിമിഷങ്ങളില്‍


ഞാന്‍ എന്നോട് മന്ത്രിക്കേണ്ട വരികള്‍

ഇപ്പഴേ മനസ്സില്‍ കുറിച്ചിടുന്നു......


മറഞ്ഞു പോയ ഒരുപാട് മുഖങ്ങളില്‍ ഒന്ന് കൂടെ.....

എന്തിനു മനസ്സേ നീ വേദനിക്കുന്നത്..?

ഉത്തരം കണ്ണീരില്‍ കുതിര്‍ന്നു തീരും.....


- അഖിലേഷ് മോഹന്‍

'ഞാന്‍'

 'ഞാന്‍'

അറിയാം ഒരുപാടെന്നു, വിശ്വസിക്കുന്ന മനസുകളില്‍ 'ഞാനും' ഒരാള്‍ ...

വിവരം ഉറുബിനോളം ഇല്ലെന്നു മനസിലാക്കുന്ന നിമിഷങ്ങളും 'എന്റേത് ' തന്നെ...


അഹങ്കാരത്തിന്റെ മുനമ്പില്‍ 'ഞാന്‍ ' കാണുന്നത് എന്നെ മാത്രം...

നിഷ്‌കളങ്കതയുടെ പടികളില്‍ ... 'ഞാന്‍ ' ഇല്ലാതാകുന്നു..


നന്മയുടെ ഉറവിടം ' എന്നില്‍ ' നിന്നാകാം ഉത്ഭവിച്ചത്...

ആരും കാണുന്നില്ലെന്ന ഭാവത്തില്‍ പാല്‍ കുടിക്കുന്ന പൂച്ചയ്കും 'എന്റെ' മുഖം !


വാക്കും, പ്രവര്‍ത്തിയും ശ്രേഷ്ടമായ മറ്റൊരാള്‍ ... അതു ' ഞാന്‍ ' മാത്രം...

വ്യര്‍ത്ഥം ഈ ജന്മം എന്ന കാഴ്ചപാടും ' എനിക്കു ' സ്വന്തം.


വിമര്‍ശനം എന്റേതെങ്കില്‍ ' ഞാന്‍ ' അറിവാളന്‍ ....

വിമര്‍ശനം 'എനിക്കു' നേരെയെങ്കില്‍ .... അവര്‍ക്കു നാമം 'വിമര്‍ശകര്‍ ' !


വായിച്ചും പറഞ്ഞും ചിരിക്കുന്നു ' ഞാന്‍ '...

ഈ ' ഞാന്‍ ' ഇനിയും നിനക്കഞ്ജനോ...?


- അഖിലേഷ് മോഹന്‍